Friday 18 December 2015

ഒറ്റ കണ്ണൻ



ഹേ സ്ത്രീജന്മമേ !
നിനക്കീ ഭൂമിയില്‍
എവിടെയാ നിലനില്‍പ്പ്‌ ?
നീ പിഞ്ചുബാലികയോ ,
യുവതിയോ ,വൃദ്ധയോ
ഭേദമേതുമില്ലീയുലകില്‍
നിന്നെ കടിച്ചുകീറാന്‍
കഴുകന്‍കണ്ണുമായ് നിനക്ക് ചുറ്റും-
കാമപിശാചുക്കള്‍ വലവീശി
കാത്തിരിപ്പുണ്ടെന്ന് നീയറിയൂ.
നീ കാത്തുസൂക്ഷിക്കും നിന്‍റെ
നഗ്നത, നിന്മുഖം നീപോലുമറിയാതെ
ഒപ്പിയെടുത്തു വിറ്റ്കാശാക്കാന്‍
 എവിടെയെന്നറിയാതെ  ഒരൊറ്റകണ്ണന്‍ !!
ഹേ പുണ്യസ്ത്രീജന്മമേ
നീയും ഈ നാടിന്‍റെ പ്രജയല്ലേ
നിനക്കെവിടെയാണഭയം ?
പൊതുസ്ഥലങ്ങളില്‍ നിന്നെതേടി -
മൊബില്‍ ഫോണിന്‍ക്യാമറയായും
ഉടുപ്പിന്‍ബട്ടണ്‍സായും ,
തുണികടയിലെ ഡ്രസിംഗ്റൂമില്‍
അലങ്കാരകണ്ണാടിയായും
കാണാമറയത്തവന്‍ കണ്മിഴിച്ചു -
കാത്തിരിപ്പുണ്ടെന്നറിയൂ നീ .
വിശന്നു വലഞ്ഞു ഹോട്ടലില്‍-
ചെല്ലുന്നോരു നേരത്തും
നിന്‍റെ മനത്തില്‍പ്പോലും ചിന്തിക്കരുതേ
പോകരുതേ ടോയ്‌ലെറ്റില്‍
അവിടെയും എവിടെയെന്നറിയാതെ
നിന്നെ വിഴുങ്ങാന്‍ ഒരൊറ്റകണ്ണന്‍-
പതിയിരിപ്പുണ്ടെന്നറിയൂ നീ .
നിന്നേ നീയറിയാതിരുന്നാല്‍
നിന്മുഖം നീപോലുമറിയാതെ
നൂതന മോര്‍ഫിംഗ് തന്ത്രത്താല്‍
ഇന്റര്‍ നെറ്റ് ബ്ലൂ ഫിലിമില്‍ -
നായികയായ് നിന്നെയറിഞ്ഞീടും
ലോകം നിന്നേ വെറുത്തീടും
ഹേ വനിതാരത്നമേ നിന്നേ
നീതന്നെ കാത്തിടൂ ...
         ----------------
വിജയലക്ഷ്മി












Saturday 25 April 2015

" "അനുഗ്രഹം ആത്മവിശ്വാസം""



അഴലിന്‍റെ ഒരു പിടി
അവിലുമായ് ഞാനെന്‍റെ 
ഗുരുവായൂര്‍ കണ്ണന്‍റെ 
ചാരേയണയാനെന്‍
മോഹവുമായ്‌, 
ഭഗവാന്‍റെ തിരുമുന്നില്‍
കാണിക്കയര്‍പ്പിക്കാന്‍ -
നാമജപ ധാരയാല്‍ 
തിരമുറിയാതൊഴുകുന്ന
ഭക്തസഹസ്രത്തി
ലൊരുവളായ്‌ -
ഞാനുമലിഞ്ഞു ചേര്‍ന്നു.
എന്‍റെ കണ്ണനെ കാണാന്‍ 
തൊഴുതൂ വണങ്ങിയെന്‍
സങ്കടം തീര്‍ക്കാന്‍
കൊതിയോടെന്നൂഴം
കാത്തിരുന്നോരുവേളയെന്‍
 കണ്ണന്‍റെ മായാലീലകള്‍
ഓര്‍ത്തുപോയി..
രോഗത്തിന്‍ പീഡയാല്‍ 
വലഞ്ഞോരെന്നെ നീ 
കൈ തന്നുയര്‍ത്തി
യനുഗ്രഹിച്ചു 
എന്തിനു മേതിനും
 ഞാനുണ്ടെന്നസത്യം
 ഭഗവാന്‍ കാട്ടി തന്നു !!
ജീവിത പന്ഥാവില്‍
ദുഃഖത്താല്‍ പകച്ചു
പോയോരെന്നില്‍  നീ 
ഒരുതിരി വെട്ടമായ്‌ !!
നിറഞ്ഞു നിന്നു 
നീ  മനസ്സില്‍  ധൈര്യം -
പകര്‍ന്നു തന്നു.
എന്‍ അമ്പാടി കണ്ണാ
കൃഷ്ണാ മുരാരേ
 ശരണം എന്നെന്നും
നിന്‍ പാദചരണം !!






Saturday 21 March 2015

" രാഷ്ട്രീയം ഇങ്ങിനെയൊ !!!! "


എന്‍  ബാല്യകാലം  -
 കണ്ടറിഞ്ഞോരു  രാഷ്ട്രീയം
ശക്തിയുക്തം
ശാന്തം ദൃഡകരം!!
അറുംകൊല എന്തെന്ന-
റിഞ്ഞിലാ അന്നൊന്നും.
ഇന്നോ.... ദിനം പ്രതീ
കണ്ടൂ ഭയക്കുന്നു നാമെല്ലാം
വടിവാളും  കഠാരയും
കൈകളിലേന്തിയോര്‍
വെട്ടിയും  കുത്തിവീഴ്ത്തിയും -
പലായനം ചെയ്യുമൊരുകൂട്ടര്‍
വെട്ടേറ്റവന്‍ രക്ത പുഴയിലൂടെ
ഏന്തിവലിഞ്ഞും ഉരുണ്ടും
പിടഞ്ഞു മരിക്കുന്നു .
പിന്നെ രക്തസാക്ഷിയെ-
ന്നോമന പേരുനല്‍കി
മണ്ഡപം പണിയലും
 വോട്ടുപിടുത്തവും .
ഇതിന്നു പേരാണോ രാഷ്ട്രീയം ?
അടുത്തോരു ദിനം  തിരിച്ചാക്രമം !
മാംസ കടയിലെ  മാടിന്‍റ
മാംസതുണ്ടുപോല്‍
വെട്ടിനുറുക്കീ  പത്തു -
പതിനാറു തുണ്ടങ്ങള്‍,
ചിതറി തെറിക്കുന്നു !!
ഭൂമി ദേവിക്കിവര്‍
ചുടു രക്താഭിഷേകംനടത്തുന്നു
പേടിപ്പെടുത്തുന്ന  അട്ടഹാസങ്ങളും
ദീനരോദനങ്ങളുംകേട്ടു
നാടുനീളേ ഭയന്നു വിറക്കുന്നു ..
പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന
 ബന്ദ്‌ പ്രഖ്യാപനം അക്രമകളിയാട്ടം !!
 ഗതാഗത മാര്‍ഗ്ഗങ്ങളെറിഞ്ഞുടച്ചും
പൊതുമുതലാകെ  തച്ചുതകര്‍ത്തഗ്നി
ഗോളങ്ങളാക്കിയും....
നാടിനു നാശം വിതക്കലാണോ
രാഷ്ട്രീയമെന്നതിനാപ്തവാക്യം ?
കാലത്ത് ജോലിക്ക് പോയോരച്ഛന്‍റെ
ജീവനറ്റ വികൃത രൂപംകണ്ട് പേടിച്ചു -
വാവിട്ടു പിടഞ്ഞു  കരയുന്ന കുഞ്ഞുങ്ങള്‍ !
നെഞ്ചത്തടിച്ചു കരഞ്ഞു -
ശപിക്കുന്ന അമ്മമാര്‍!!
വിധിയെ പഴിച്ചു വിഭ്രാന്തിയാല്‍
മൂകതയിലാഴുന്ന ഭാര്യമാര്‍!
നാളത്തെ നാടിന്‍റെ -
പൊന്നോമന കുഞ്ഞുങ്ങള്‍
കലാപങ്ങള്‍ കണ്ടും പഠിച്ചും
നാടിന്‍റെ  ശാപങ്ങളായിടുന്നു.
നല്ലൊരു നാടിന്‍റെ സ്വപ്ന-
സാക്ഷാത്കാരത്തിനായി  നമ്മള്‍
വാത്മീകത്തില്‍ നിന്നുണര്‍ന്നു
നാടിനെ അക്രമരഹിതമാക്കീ -
വളര്‍ത്തീടണം  എന്നും
നല്ലൊരു  നാളെ നമുക്കു വേണം
നന്മകള്‍ പെയ്യുന്ന നല്ല നാളെ !!!!