Wednesday 26 November 2008

"പുട്ട് കുട്ടന്‍ "

എട്ടുവീട്ടില്‍ കുട്ടനൊരു -
ചട്ടുകാലന്‍ മൊട്ടേന്‍ .
കാലത്തെന്നും തട്ടിവിടാന്‍ ,
അരി പുട്ടുവേണം കുട്ടന് .
പുട്ട് വാങ്ങാന്‍ പട്ടണത്തില്‍ -
മൊട്ടേന്‍ കുട്ടന്‍ ചെന്നു .
എട്ടണക്ക്‌ എട്ടുകണ്ടം -
പുട്ടുവാങ്ങി കുട്ടന്‍ .
പുട്ടിനൊപ്പം കൂട്ടിതട്ടാന്‍ -
കുട്ടിസ്രാവ് വെട്ടി വാങ്ങി,,
വീട്ടിലെത്തി കുട്ടന്‍ .
അട്ടിവെച്ച ചട്ടിയില്‍ -
നിന്നൊന്നെടുത്തു കുട്ടന്‍ .
കുട്ടി, സ്രാവിന്കണ്ടം ചട്ടീലിട്ടു-
ഉപ്പിട്ടുതേച്ച് ,പെരക്കികഴുകി കുട്ടന്‍ .
മുളകിട്ട് വെച്ചു കുട്ടിസ്രാവ് -
കൂട്ടാനാക്കി കുട്ടന്‍.
പുട്ടെടുത്തു കിണ്ണത്തിലിട്ടു -
സ്രാവിന്റെ കണ്ടം പൊടിച്ചും കൂട്ടി ,
പുട്ട്, തട്ടി വിട്ടു കുട്ടന്‍ .
പിന്നെ, ഒരോട്ടുമോന്ത-
കട്ടന്‍ചായ മോന്തിവിട്ടു കുട്ടന്‍.
എട്ടുവീട്ടില്‍ കുട്ടനൊരു തീറ്റപിരാന്തന്‍ മൊട്ടേന്‍
"പുട്ടുകുട്ടന്‍" എന്നവന് പേരുവന്നൂ നാട്ടില്‍ !!

Wednesday 12 November 2008

"" അഭിവാദ്യങ്ങള്‍ ജയ് ജവാന്‍"" !!!!




യുദ്ധഭൂമിയില്‍ വെടിയുണ്ടകള്‍

പുകുപ്പുന്ന നേരത്തെന്‍ ,
മനസ്സൊരു നിമിഷം പതറിപ്പോയതെന്തേ?
നെഞ്ചുവിരിച്ചു പൊരുതാന്‍ വിധിക്കപ്പെട്ട ജവാന്‍ !
നിറതോക്ക് കയ്യില്‍ പിടി മുറുകുന്നു,
കണ്‍കളങ്ങു ശത്രു പാളയത്തില്‍ ,
ഇടനെഞ്ചില്‍ വെടിയുണ്ടകള്‍ -
ചീറിപ്പതിക്കുമെന്ന വേവലാതി .
തന്‍ രക്ഷ,നാടിന്റെ രക്ഷകനായ്-
കര്‍മ്മചിത്തനായ് നിറതോക്കിലുന്നം പിടിച്ചു-

ശത്രൂപാളയത്തിലേക്കിഴഞ്ഞു മുന്നേറുന്ന ജവാന്‍ !
കാടും മേടും അരുവികളും താണ്ടി-
കടും പാറക്കൂട്ടങ്ങള്ക്കിടയിലൂടെ -
പൂ മെത്തയിലെന്ന പോലിഴഞ്ഞും,
വലിഞ്ഞു കയറിയും മുന്നേറുന്ന ജവാന്‍!
വിശപ്പും ദാഹവും സഹനത്തിന്റെ പരിയ്യായമായ്-
ദിന രാത്രങ്ങള്‍ മറികടക്കുന്ന ജവാന്‍ !!!
ജീവനോടെ തിരിച്ചെത്താമെന്ന-
മോഹം കൈയെത്താദൂരത്താ-
ണെന്നോര്‍ത്ത് വിതുമ്പിപോയ് .
ജവാനുള്ളിലായ് ഒരു പച്ചയായ മനുഷ്യനുണ്ടെന്ന -
തിരിച്ചറിവ് , ഓര്‍മ്മയില്‍ തെളിഞ്ഞൊരു മാത്രയില്‍ ,
കണ്കളീറനണിഞ്ഞൂ, മനസ്സില്‍ മന്ദിപ്പിന്റെ -
ഇരുള്‍നിറഞ്ഞ വേര്‍പാടിന്റെ വേദന ...
എന്താണെന്നറിയില്ല, എന്മനസ്സെങ്ങോ-
വിഭ്രാന്തിയാല്‍ വെമ്പി കുതിക്കുന്നു !!!
അങ്ങ് ദൂരെ നാട്ടിന്‍ പുറത്തൊരു -
കൊച്ചു വീടിന്റെ ഉമ്മറ കോലായില്‍ ,
പെറ്റമ്മതന്‍ നെഞ്ച്ചുട്ടുള്ളകാത്തിരിപ്പ് ...

പ്രിയതമന്റെ മുഖം മനസ്സില്‍ പ്രതിഷ്ഠിച്ചു -
രണ്ടുവരി കത്തിനായ് അഞ്ചല്‍ക്കാരന്റെ ,
വരവുംപ്രതീക്ഷിച്ചിരിപ്പുണ്ടൊരുകൊച്ചുപെണ്ണ്..
ഉടമ്പടി ജീവിതത്തിന്നൊരു മാസദൈര്‍ഘ്യം,
കണ്കുളിര്‍ക്കെ കണ്ടു കൊതി തീരാതെ....
യുദ്ധ ഭൂമിയിലെത്തിപ്പെടേണ്ടി വന്നവന്‍!!

മകന്റെ ,പ്രിയതമന്റെ, സമാധാന സന്ദേശം...
കാത്തിരിപ്പോര്‍ ..അങ്ങകലെ..അകലെ ..
അപ്രതീക്ഷിതം വീരമൃത്യൂ വരിച്ചെന്ന്-

കമ്പി സന്ദേശം ഹോ ദൈവമേ !!

അവര്‍തന്‍ സഹനം നീ നല്കും കൃപ !!
തന്‍നെഞ്ചിന്നിടിപ്പ് കണ്ണീരായുതിര്‍ന്നു-

വീണതറിയാതെ അടര്‍ക്കളത്തില്‍ പൊരുതി,

മുന്നേറ്റം മനസാവരിക്കുന്ന ജവാന്‍ !!!

""ജവാന്മാര്‍ക്ക് അഭിവാദ്യങ്ങള്‍"" !!!! കാര്‍ഗില്‍ യുദ്ധം നടക്കുന്ന അവസരം ഞാന്‍ എന്റെ മനസ്സില്‍ തോന്നിയ "ഒരു ജവാന്റെ അവസ്ഥയും അദ്ദേഹഹത്തിന്റെ മനസ്സില്‍ മിന്നി മറയുന്ന ചിന്താഗതികളുമാണു്" കുത്തി കുറിച്ചത് . അന്ന് ഞാന്‍ ബ്ലോഗ് തുടങ്ങിയിരുന്നില്ല ,അതിനാലിപ്പോളിതു ജവാന്മാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ....

Friday 7 November 2008

"അയലത്തെ ഉണ്ണി"


"അങ്ങേ തിലുണ്ടോരുണ്ണി ,

ഓമനയാം പൊന്നുണ്ണി.

കാലേ ഉണര്ന്നെഴുന്നേല്ക്കും

ഓടീ നടന്നു കളിക്കും....

എന്‍ പൂമുഖ വാതില്‍ തുറന്നാല്‍

കണിയായ് യെന്മുന്നിലെത്തും.!

വാരിയണച്ചുമ്മ വെച്ചാല്-

വട്ടംപിടിച്ചെന്നെ ചുറ്റും...

കുസൃതികളൊട്ടൊക്കെ കാട്ടും

പുന്നാര മുത്താണെന്നുണ്ണി..

നുണക്കുഴി കാട്ടിച്ചിരിക്കും-

അമ്മൂമ്മേ യെന്നു വിളിക്കും...

അഞ്ചു്, രണ്ടെന്നും പറഞ്ഞൂ

യെണ്ണം പഠിപ്പിക്കുംമെന്നെ ....

ആരാലും വാത്സല്യം തോന്നും

പൊന്നോമനയാണെന്നുണ്ണി"!!!!!!

"ഈ അയലത്തെ ഉണ്ണി സാങ്കല്പികമല്ല .ഏഴുവര്‍ഷം മുന്‍പ് തളിപ്പറമ്പ് പാലകുളങ്ങര "അയ്യപ്പസ്വാമി ക്ഷേത്റത്തിനടുത്ത് "എനിക്കും മോനും താമസിക്കേണ്ടി വന്നു ,മോന്റെ ജോലി സംബന്ധമായ് .മനസില്ലാമനസ്സോടെ എന്റെ സ്വന്തം വീട് വിട്ടു താമസിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ദുഖകരമായിരുന്നു .മകനാണെങ്കില്‍ എന്നെ വീട്ടില്‍‌ തനിച്ചാക്കി പോകാനുള്ള മനപ്രയാസം .(കാരണം യെന്റെ യെല്ലാമായിരുന്ന ഹസ്ബന്റ് ഇഹലോകവാസം വെടിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടേണ്ടായിരുന്നുള്ളു.) അന്ന് മക്കള്രണ്ടുപേരുടേയും വിവാഹം കഴിഞ്ഞിരുന്നില്ല .മകള്‍ ബാഗ്ലൂരില്‍ജോലി ചെയ്യുന്നതിനാല്‍ അവള്‍ക്കും നാട്ടില്‍ എന്റെക്കുടെ താമസിക്കാന്‍ പറ്റില്ലായിരുന്നു.പിന്നെ മോനെ വിഷമിപ്പിക്കേണ്ടാ എന്നുകരുതി തളിപ്പറമ്പിലേക്ക് താമസംമാറി . അവിടുത്തെ താമസം എന്നില്‍ ഒരുപാടു മാറ്റങ്ങള്‍വരുത്തി,എന്റെദുഖങ്ങള്‍ക്കെല്ലാം ഒരു ഒറ്റമൂലി അവിടെകിട്ടി .ഞങ്ങളുടെ അടുത്ത വീട്ടിലുണ്ടായിരുന്ന ഒന്നരവയസ്സുകാരന്‍കൊച്ചുവാവ സന്ദീപ് ഞങ്ങളുടെ"ക്കുഞ്ചു".ഈ കുഞ്ഞുമായ് ഞാന്‍ വല്ലാതങ്ങടുത്തു. അവന്റെ എല്ലാകാര്യങ്ങള്‍ക്കും ഞാന്മതി .എനിക്കവനേയൂം അവനെന്നേയൂം അത്രയ്ക്കിഷ്ട്ടായിരുന്നു .അവനിലൂടെ എന്റെ ദുഖങ്ങള്‍ഒരു പരിധി വരെ മറക്കാന്പ്പറ്റി. കാലക്രമേണ ഞാനവന്റെ " വിജയേച്ചിഅമ്മമ്മയായ് "മാറി ,എന്റെമോന്‍ അവന്റെ മാമനും .ഈ സാഹചരിയത്തിലാണ് ഞാനീ ചെറു കവിത ,അവനെക്കൊണ്ട്‌ അവന്റെ ദിനചര്യകളെ ക്കൊണ്ട് ,എഴുതിയത് . ഒരുപാടു അക്ഷര തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ ?ഒന്ന്എഡിറ്റ് ചെയ്യാന്ശ്രമിക്കുമ്പോള്‍ ടൈപ്പ്ചെയ്ത മറ്റുപലവേര്‍ഡ്സും മാറിപോകുന്നു.കൂടുതലിരുന്നു ചെയ്യാന്‍ അസുഖം അനുവദിക്കുന്നില്ല.