Friday 29 November 2019

മനസ്സ് എന്ന വികൃതി


മനസ്സേ നീയൊന്നടങ്ങൂ
എന്നിൽ കുമിയുമീ
സ്നേഹത്തിൻ തീവ്രത 
ആധിയായ്‌ വളർത്തി 
എന്നിൽ വ്യാധിയായ്‌
തീർത്തിടാതേ ഒതുങ്ങൂ.
നീയെന്ന പൊരുളിനെ 
മറക്കില്ലൊരിക്കലും 
അമ്മയെന്ന പദത്തിന്
അർഥവ്യാപ്തി നിർണയം
ആരാലും സാധ്യമല്ലെ-
 ന്നാകിലും നിനക്കറിയാം
സത്യമായ ദയാവാത്സല്യ,
സ്നേഹ പരിലാളനം 
ഈ പൊക്കിൾകൊടി 
ബന്ധം അനശ്വരമാണത്!
അറ്റ്പോകില്ല ഒരിക്കലും  
 വിട്ടുപോകില്ല ജീവൻ
തുടിപ്പ്  നിന്നിൽ കുടി
യിരിക്കുവോളം കാലം !
               ********

അദൃശ്യ ദൃഷ്ടി !

  
നീയെന്റെ കൈയെത്തും 
ദൂരത്ത് എന്നെയുംകാത്ത്
കാത്തിരിപ്പുണ്ട് ചാരെ -
അണയാൻ പാർത്തിരിപ്പുണ്ട് 
എവിടെ നോക്കിയാലും 
ആ മുഖംമാത്രം ചുറ്റിലും 
ദയനീയത നിറഞ്ഞ 
പുഞ്ചിരിയോടുള്ള നോട്ടം 
വയ്യാ ഇടനെഞ്ചുപിടയുന്നു 
കൊതിയേറെയുണ്ട് 
നിന്നിലേക്കണയാൻ
നിൻ നെഞ്ചിൽപതിയാൻ 
കാത്തിരിപ്പിന് അധിക 
ദൂരമില്ല സമയദൈർഗ്യവും 
രോഗംതളർത്തും ദേഹത്തിന്
പൊരുതി നേടാനൊന്നുമില്ല !
               *********
                     വിജയലക്ഷ്മി.

Wednesday 27 November 2019

എന്നിലെ നീ

നിനക്ക് എന്നെ അറിയാൻ വർഷങ്ങൾ മതിയാവില്ല
ചിലപ്പോൾ ഒരു ജന്മം
പോരാതെവരുമീ കാത്തിരിപ്പ്
നിന്നേയറിയാൻ കേവലം
നിന്റെ  ചുടുനിശ്വാസങ്ങൾ,
ഒരുസ്പർശം കൊണ്ടു
മാത്രം മനസ്സ്തൊട്ടറിയും
നിമിഷങ്ങൾ മാത്രം 
വെറും നിമിഷങ്ങൾ !
എന്തോ അറിഞ്ഞില്ലനീ
എന്നുള്ളംനിനാക്കായ്‌
കാത്തു സൂക്ഷിച്ച 
സ്നേഹചെപ്പ്‌ നീമത്രം
കണ്ടില്ല അറിഞ്ഞില്ല
അറിയാൻ ശ്രമിച്ചില്ല. 
            ********              
                    Vijayalakshmi 

" കൊച്ചു മക്കളോട്"

കുഞ്ഞുമക്കളെ നിങ്ങളിൽ നല്ലശീലങ്ങൾ വളർത്തണം
വായിച്ചുവളരണം ചോദിച്ചു
നേടണം ഒത്തിരിഅറിവുകൾ 
ഉള്ളവരിൽനിന്നും മടിയൊട്ടും
കൂടാതെ കരസ്ഥമാക്കീടണം.
കണ്ടതുംകേട്ടതും സത്യമോ
അസത്യമോ തിരിച്ചറിവ് 
നേടാതെനിൻ പ്രതികരണം
അരുതരുത് കുഞ്ഞേ..
മാതാപിതാ ഗുരു ദൈവം
മനസ്സിൽനിരൂപിച്ചു നിത്യവും
വിദ്യസാധകം ചെയ്യണം.
എവിടെയും എപ്പോഴും 
സത്യം പറയണം, കള്ളം
വെറും പൊള്ളയാണെന്ന്
കുഞ്ഞേനീ  അറിയണം.
വൃദ്ധജനത്തോട് നിൻ
മനസ്സ് ചേർത്തുനിർത്തണം
നാളെ നിനക്കത് പുണ്യമായ്‌
വന്നുഭവിച്ചീടും ഓർക്കനീ.
സമ്പാദ്യശീലം വളർത്തണം 
നീയൊരു ഭണ്ഡാരപ്പെട്ടി
ബാങ്കായി കരുതണം 
കിട്ടുന്നചില്ലറ നിക്ഷേപം 
തുടരെതുടരെ വളർത്തണം .
നിൻമുന്നിൽ കൈകൂപ്പി 
നീട്ടുംകരങ്ങളിൽ നിന്നാൽ
കഴിയുംസഹായം നൽകി
വളരണംകുഞ്ഞേ നീയെന്നും.
                 **********🙏
                     വിജയലക്ഷ്മി.
 




Wednesday 20 November 2019

പമ്പരം

 ജീവിതം നമ്മളാൽ 
കറക്കിവിട്ട പമ്പര
മാണെന്ന സത്യം
തിരിച്ചറിയൂ നീ .
 ചിലപ്പോളത്
ചുറ്റിത്തിരിഞ്ഞു 
സ്ഥാനഭ്രംശം,
 വരാതെ നിന്നിടാം .
 മറ്റുചിലപ്പോൾ ചുറ്റി-
കറങ്ങി ത്തെറിച്ചു 
ലക്ഷ്യമില്ലാതകന്നു 
പോയെന്നും വരാം .
സുഖവും ദുഖവും
സത്യവും മിഥ്യയും 
കറങ്ങി തിരിഞ്ഞു
തകിടംമറിയുംകൊച്ചു,
പമ്പരത്തിന്റെ വെറു 
മൊരുകുസൃതി മാത്രം . 
കറങ്ങുമ്പോഴുളളിൽ
കനലായ് പൊള്ളുമീ
തിരിചക്രം കാണുന്നോർ -
ക്കാനന്ദമേകാൻ കറക്കി ,
തിരിയുമൊരു കളിപ്പാട്ടം .
ഇതുതന്നെയല്ലേ ജീവിതം 
ആർക്കൊക്കെയോവേണ്ടി 
കറങ്ങി തിരിഞ്ഞുമറിയും
ജീവനുള്ളൊരു കളിപമ്പരം 
                    *******
                         Vijayalakshmi.

കാലംതെറ്റിയ മഴക്കോള് !

        
മഴമുകിലേ കരിമുകിലേ
നീയിന്നു പെയ്യാതെ
യകലേണമതി ദൂരം
എൻ കുഞ്ഞുങ്ങളി-
ന്നൊട്ടും നനയാതെ,
യെത്തണമെന്നരികിൽ.
ഈറൻകാറ്റേ ഒന്നുനീ 
പയ്യേവേ വീശിതലോടി-
തണുപ്പിച്ചു മഴക്കാർ 
മേഘത്തെ ദൂരേയകറ്റി;
 എൻ കുഞ്ഞിന്നു 
നനയാതകംപൂകണം.
കാർമേഘകൂട്ടങ്ങളേ
കോപം അടക്കൊന്നു ..
ഉരസി കത്താതെ ഇടി
വാൾ ചുഴറ്റിയെന്നെ
പേടി പെടുത്തിടാതേ..
കൊള്ളിയാൻ മിന്നി
അഗ്നിഗോളങ്ങൾ
ജ്വാലയായ്‌പടരവേ ;
ഭൂമികുലുക്കിവെള്ളിടി 
വെട്ടി താണ്ഡവമാടി ,
പാവംമനുഷ്യരിൽ 
ഇനിയും ക്രൂര നാശം
വിതച്ചൂ രസിക്കല്ലേ..
പയ്യവേപയ്യവേ ഒന്നിവർ
ജീവിച്ചു പൊയ്ക്കോട്ടെ ..
             *********   🙏
                      Vijayalakshmi.
Nb: ഇന്നലെയും എൻറെ നാട്ടിൽ ഇടിമിന്നലേറ്റ്  , രണ്ടു യുവാക്കൾ മരണപ്പെട്ടു. അവരുടെ കുടുംബക്കാരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.ഒപ്പം
ആ കുഞ്ഞുങ്ങളുടെ ആത്മാ
വിനു നിത്യശാന്തി നേരുന്നു 🙏

"കിട്ടപ്പായ്‌ തട്ടുകട"


"കിട്ടപ്പായ്‌ തട്ടുകട"
        ************
കട്ടപ്പനയിലെ കുട്ടപ്പൻ 
മാഷിന് തട്ടുദോശ തട്ടിവിടൻ 
ഒട്ടു വല്ലാത്താശമൂത്തു   
തട്ടുകടക്കാരൻ കിട്ടപ്പൻ 
ചേട്ടന്റെ വട്ടളകടവിലെ 
തട്ടുകടയിൽ വട്ടപ്പം
 തിന്നാൻ കുട്ടപ്പൻ മാഷും
കൂട്ടരുമെത്തി പൊട്ടി
പ്പൊളിഞ്ഞ വട്ടമേശക്കു
ചുറ്റുംപൊടി തട്ടീംമുട്ടീം
വട്ടത്തിലിരുന്നുകിട്ടപ്പൻചേട്ടനെ  കൈകൊട്ടിവിളിച്ചു
എട്ടപ്പം വട്ടത്തിലുള്ളതാം 
തട്ടുദോശയും തേങ്ങാചട്നി
 മുട്ടക്കറി പിന്നെ ആട്ടിൻ
തലക്കറി അടുക്കുറൊട്ടി,
പുട്ടെട്ടുകണ്ടംകടുപ്പം 
കൂട്ടിയകട്ടൻചായയും
വേഗം നിരത്തെന്‍റെ കിട്ടപ്പായി.
കിട്ടപ്പൻചേട്ടൻ കട്ടിപ്ലേയ്‌റ്റിൽ
ചട്ടകംകൊണ്ടു , തട്ടു
ദോശനിരത്തികൂട്ടി -
കഴിക്കാൻ കറികൾനിരത്തി.
ഒട്ടുംവൈകതെ കുട്ടപ്പൻ മാഷ് 
തട്ടിവിട്ടു വയറു നിറച്ചും
കൂട്ടരുമൊത്ത്പോകാൻ നേരം 
കുട്ടപ്പൻ മാഷ്‌ വീട്ടിലെ 
കുട്ടികുറുമ്പരെ ഓർത്ത നേരം
കൈ കാട്ടിവിളിച്ചു കിട്ടപ്പൻ ചേട്ടനെ
കട്ടിപ്പത്തിരി, ചുട്ട കോഴി , 
മുട്ട ക്കറി, മുട്ടാപ്പം ,ചട്ടിപ്പത്തിരി ,
ഒട്ടുംവൈകാതെ കെട്ടി-
പൊതിഞ്ഞുതരികവേണം
എൻ്റെ പൊന്നു കുട്ടപ്പായി.
എട്ടു നൂറങ്ങോട്ട് തന്നിട്ടുണ്ട് 
ഒട്ടും കുറയാതെ തിട്ടപ്പെടുത്തി
തരികവേണം എൻ്റെ കിട്ടപ്പയി
                  ...................
  ഇതു വെറും സാങ്കൽപ്പികം മാത്ര
മാണ് . 
         

കാലംതെറ്റിയ മഴക്കോള് !

        
മഴമുകിലേ കരിമുകിലേ
നീയിന്നു പെയ്യാതെ
യകലേണമതി ദൂരം
എൻ കുഞ്ഞുങ്ങളി-
ന്നൊട്ടും നനയാതെ,
യെത്തണമെന്നരികിൽ.
ഈറൻകാറ്റേ ഒന്നുനീ 
പയ്യേവേ വീശിതലോടി-
തണുപ്പിച്ചു മഴക്കാർ 
മേഘത്തെ ദൂരേയകറ്റി;
 എൻ കുഞ്ഞിന്നു 
നനയാതകംപൂകണം.
കാർമേഘകൂട്ടങ്ങളേ
കോപം അടക്കൊന്നു ..
ഉരസി കത്താതെ ഇടി
വാൾ ചുഴറ്റിയെന്നെ
പേടി പെടുത്തിടാതേ..
കൊള്ളിയാൻ മിന്നി
അഗ്നിഗോളങ്ങൾ
ജ്വാലയായ്‌പടരവേ ;
ഭൂമികുലുക്കിവെള്ളിടി 
വെട്ടി താണ്ഡവമാടി ,
പാവംമനുഷ്യരിൽ 
ഇനിയും ക്രൂര നാശം
വിതച്ചൂ രസിക്കല്ലേ..
പയ്യവേപയ്യവേ ഒന്നിവർ
ജീവിച്ചു പൊയ്ക്കോട്ടെ ..
             *********   🙏
                      Vijayalakshmi.
Nb: ഇന്നലെയും എൻറെ നാട്ടിൽ ഇടിമിന്നലേറ്റ്  , രണ്ടു യുവാക്കൾ മരണപ്പെട്ടു. അവരുടെ കുടുംബക്കാരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.ഒപ്പം
ആ കുഞ്ഞുങ്ങളുടെ ആത്മാ
വിനു നിത്യശാന്തി നേരുന്നു 🙏